Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനത്ത് ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.



ഭരണങ്ങാനത്ത് ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് 25 കിലോമീറ്ററുകള്‍ക്ക് അപ്പുറം മീനച്ചിലാറ്റില്‍ ഏറ്റുമാനൂരില്‍ നിന്ന്. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്‌സിന്റെ മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹെലന്‍ അലക്‌സിന്റെ മൃതദേഹമാണ് പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍ നിന്നും കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വരുബോഴാണ് ഹെലന്‍  പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു. അപ്രതീക്ഷിതമായി  തോട്ടിലെ വെള്ളം റോഡില്‍ കയറിയതോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഹെലന്‍ വീണ കുന്നനാം കുഴിയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാറി മീനച്ചിലാറിലാറാണ് എന്നതും തിരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ നേവിയുടെ സഹായം അടക്കാന്‍ തേടാനിരിക്കുകയാണ് കുട്ടിയുടെ മൃതദേഹം 25 കിലോമീറ്റര്‍ മാറി ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് വേണാട്ടുമാലി കടവില്‍ കണ്ടെത്തിയിരിക്കുന്നത്.




Post a Comment

0 Comments