Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹൈവേയില്‍ വണ്‍വേ സംവിധാനം വെള്ളിയാഴ്ച മുതല്‍



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ വണ്‍വേ സംവിധാനം പുനസ്ഥാപിക്കുവാന്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനിച്ചു.  വെള്ളിയാഴ്ച മുതല്‍ പാലായിലേക്ക് പോകുന്ന എല്ലാ ബസ്സുകളും  ചിറയ്ക്കല്‍ പാലം ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പഴയ റോഡിലൂടെ വേണം കടന്നുപോകാന്‍. ചേര്‍പ്പുങ്കല്‍ ചകിണിപാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നതുമൂലം  പാലത്തിലൂടെയുള്ള ഗതാഗതം പിഡബ്ല്യുഡി തടഞ്ഞിരുന്നു. ഇതുമൂലം എല്ലാ ബസ്സുകളും ചേര്‍പ്പുങ്കല്‍ ഹൈവേയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ചേര്‍പ്പുങ്കല്‍ പള്ളി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചേര്‍പ്പുങ്കല്‍ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മൂലം ഹൈവേ ജംഗ്ഷനില്‍ രൂക്ഷമായ ഗതാഗതകുരുക്കും അപകടങ്ങളും പതിവായിരുന്നു. 

ചകിണിപാലത്തിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍.ഡി.എഫ് കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ചേര്‍പ്പുങ്കലിലെ വ്യാപാരി വ്യവസായികളും ഓട്ടോറിക്ഷാ തൊഴിലാളികളും സംയുക്തമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കുകയും ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച 34.20 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും പിഡബ്ല്യുഡി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.  പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച 34.20 ലക്ഷം രൂപ ഉപയോഗിച്ച് പാലം സംരക്ഷണഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും പിഡബ്ല്യുഡി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. 

ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ചുകൂട്ടി ചേര്‍പ്പുങ്കല്‍ കൂടിയുള്ള വണ്‍വേ സംവിധാനം പുനസ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി കണ്‍വീനര്‍, കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മഹേഷ് കെ എല്‍, ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.എം ബിനു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പാലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ എസ് എന്‍, പഞ്ചായത്ത് മെമ്പര്‍മായ മിനി ജെറോം, ബോബി മാത്യു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനിജ പി തോമസ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments