Breaking...

9/recent/ticker-posts

Header Ads Widget

പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തൃശൂര്‍ തേക്കേമഠത്തിനാണെന്ന് ജില്ലാ കോടതി



പൂവരണി  ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം  തൃശൂര്‍ തേക്കേമഠത്തിനാണെന്ന് ജില്ലാ കോടതി വിധി പ്രസ്താവിച്ചു. നിലവിലുള്ള ട്രസ്റ്റ്  കെയര്‍ ടെയ്ക്കര്‍ മാത്രമാണെന്നും  ജില്ലാ കോടതി വ്യക്തമാക്കി. മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥതയും ഭരണവും നൂറ്റാണ്ടുകളായി തൃശ്ശിവ പേരൂര്‍ തെക്കേ മഠത്തില്‍ നിക്ഷിപതമായിട്ടുള്ളതാണ്. മഠത്തില്‍ നിന്നും നിയമിക്കുന്ന 'മുതല്‍ പിടി' എന്നറിയപ്പെടുന്ന മാനേജരുടെ ചുമതലയിലാണ് ഭരണം നടത്തുന്നത്. 2017 ല്‍  തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും തെക്കേമഠവുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് . എന്നാല്‍ ഉത്സവ ശേഷം വിളിച്ചു ചേര്‍ത്ത കമ്മറ്റിയില്‍ തിരുവുത്സവത്തിന്റെ വരവ് ചെലവ് കണക്കുകളിലെ  പൊരുത്തക്കേടുകള്‍ മുതല്‍പിടി ചൂണ്ടിക്കാണിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്..

  ഉപദേശക സമിതി പ്രസിഡന്റ്  തെക്കേമഠത്തിന്റെ അനുവാദമില്ലാതെ  സ്വകാര്യമായ  ട്രസ്റ്റ് രൂപീകരിക്കുകയും ,ആ ട്രസ്റ്റിനാണ് പൂവരണി ദേവസ്വത്തിന്റെ എല്ലാ അവകാശങ്ങളും എന്ന് കാണിച്ചുകൊണ്ട് ഒരു ബൈലോ നിര്‍മ്മിക്കുകയും ചെയ്തു.  ക്ഷേത്രത്തിലെ എല്ലാ താഴുകളും അറുത്തു മാറ്റി പുതിയ പൂട്ടുകള്‍ പിടിപ്പിക്കുകയും ചെയ്തു. മുതല്‍ പിടിയെ  ഓഫീസിലും ക്ഷേത്രത്തിലും കയറുന്നതിനും വിലക്കുകയും ചെയ്തു. തൃശ്ശൂര്‍ തെക്കേമഠം വക പൂവരണി ദേവസ്വം എന്ന്  ബോര്‍ഡുകള്‍, പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റ് വക എന്നാക്കി മാറ്റുകയും ചെയ്തു.  2018 ല്‍ ട്രസ്റ്റിന്റെ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും  മാനേജരുടെ നേതൃത്വത്തില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. എന്നാല്‍ പുതിയ ഉപദേശക സമിതിക്ക് ചുമതലകളും താക്കോലുകളും കൈമാറാന്‍ ട്രസ്റ്റ് തയ്യാറായില്ല . പകരം തെക്കേമഠത്തിന്റെ ആളുകള്‍  ക്ഷേത്രത്തില്‍ കയറുന്നത് തടയാന്‍ ഇന്‍ജക്ഷന്‍ കേസ് പാലാ മുനിസിഫ് കോടതിയില്‍ ഫയല്‍ ചെയ്തു.   കേസിലെ വിധി  മഠത്തിന് അനുകൂലമായിരുന്നുവെങ്കിലും  ചാര്‍ജ് കൈമാറാന്‍ ട്രസ്റ്റ് തയ്യാറാവാത്തതിനെ തുടര്‍ന്ന്  മഠത്തിന്റെ ആവശ്യമനുസരിച്ച് കോടതി 2024 ഡിസംബറില്‍ ഒരു റിസീവറെ നിയമിച്ചു.  ഇതിനെതിരെ ട്രസ്റ്റ്  ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.  ഹൈക്കോടതി   നിര്‍ദ്ദേശപ്രകാരം കേസ് പരിഗണിച്ച പാലാ സബ് കോടതി ട്രസ്റ്റിന്റെ അപ്പീല്‍ തളളി. ട്രസ്റ്റിന് പൂവരണി മഹാദേവ ക്ഷേത്രവുമായി യാതൊരു ബന്ധമില്ലെന്നും തെക്കേ മഠത്തിനാണ് ക്ഷേത്രത്തിന്റെയും സ്വത്തുക്കളുടെയും പരിപൂര്‍ണ്ണ അവകാശവും എന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു..  ലോ ആന്‍ഡ് ഓര്‍ഡര്‍ ഇഷ്യൂ ഉണ്ട് എന്ന്  വ്യാജ റിപ്പോര്‍ട്ടിന്‍മേല്‍ പാലാ പോലീസ് ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ താക്കോലുകള്‍ ദേവസ്വം മുതല്‍ പിടിയില്‍ നിന്നും വാങ്ങി കൊണ്ടു  പോവുകയും  പാലാ ആര്‍ ഡി ഒ  ഇറക്കിയ   ഉത്തരവുപ്രകാരം ക്ഷേത്രത്തിന്റെ ഭരണം ട്രസ്റ്റിനെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ആര്‍ ഡി ഓ ഉത്തരവിനെതിര കോട്ടയം സെഷന്‍സ് കോടതിയില്‍ തേക്കേമഠം മാനേജര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്  കോടതി, പാലാ ആര്‍ഡിഒ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് പരിഗണിച്ച ജില്ലാ കോടതി,ആര്‍.ഡി.ഒ.യുടെ വിധി തള്ളി കളയുകയും ക്ഷേത്രവും,സ്ഥാവര  വസ്തുക്കളുടെയും പരിപൂര്‍ണ്ണ അവകാശം തെക്കേമഠത്തിന് മാത്രം ആണെന്നും, ട്രസ്റ്റ് വെറും കെയര്‍ ടെയ്ക്കര്‍ മാത്രം ആണെന്നും, വിധിക്കുകയായിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ഉണ്ടായിട്ടും ട്രസ്റ്റ് കാണിക്ക വഞ്ചികളുടെ താക്കോലും  കണക്കുകളും കൈവശം വച്ചിരിക്കുകയാണ്. ദുരുദ്ദേശത്തോടെ ഭക്തജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ട്രസ്റ്റ് ശ്രമിക്കുന്നതെന്ന് ദേവസ്വം മുതല്‍ പിടി  ജി. സജീവ് കുമാര്‍ പറഞ്ഞു. ദേവന്റെ തിരുവഭരണം ബാങ്കിന്റെ ലോക്കറില്‍ ആണെന്ന് ട്രസ്റ്റ് പ്രസിഡന്റ് പറയുന്നു. ദേവസ്വം വക കൂട്ടിക്കല്‍ വില്ലേജില്‍ ഉള്‍പ്പെട്ടിരിക്കുന്ന വസ്തുവകള്‍  വ്യാജ ട്രസ്റ്റിന്റെ ആസ്തിയിലേക്ക് ചേര്‍ക്കുന്നതിനായും ചില അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്..

Post a Comment

0 Comments