Breaking...

9/recent/ticker-posts

Header Ads Widget

റിവര്‍വ്യൂ റോഡിന്റെ ദുരവസ്ഥയ്ക്കു ശ്വാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചതായി മാണി സി കാപ്പന്‍ എം.എല്‍.എ



തകര്‍ന്നു കിടക്കുന്ന റിവര്‍വ്യൂ റോഡിന്റെ ദുരവസ്ഥയ്ക്കു ശ്വാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചതായി  മാണി സി കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. മീനച്ചില്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ സ്റ്റേഡിയം ജംഗ്ഷന്‍ മുതല്‍ ആര്‍.വി പാര്‍ക്ക് വരെയുളള ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിവര്‍വ്യൂ റോഡ് തകര്‍ന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാകുകയും വ്യാപക പരാതിയ്ക്ക് ഇടവരികയും ചെയ്തിരുന്നു. എന്നാല്‍ പൂഞ്ഞാര്‍ ഹൈവേയുടെയോ പുനലൂര്‍ ഹൈവേയുടെയോ ഭാഗമല്ലാത്തതിനാല്‍ അതിനൊപ്പം നവീകരണം സാധ്യമായിരുന്നില്ല. ഇതേത്തുടര്‍ന്ന് മാണി സി കാപ്പന്‍ മുന്‍ കൈയ്യെടുത്ത് ബി.സി ഓവലര്‍ലേ ചെയ്ത് ഗതാഗതം സുഗമമാക്കാന്‍ 46.02 ലക്ഷം രൂപ ഇതിനായി അനുവദിപ്പിച്ചു. പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്‌തെങ്കിലും സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ അനുമതിയോടുകൂടി മാത്രമേ കരാര്‍ വെക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ എം.എല്‍.എ യെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാണി സി കാപ്പന്‍ എം.എല്‍.എ സൂപ്രണ്ടിംഗ് എന്‍ജിനീയറെ ബന്ധപ്പെട്ട് അനുമതി ലഭ്യമാക്കി എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി ലഭ്യമായിട്ടും റോഡ് പണി ആരംഭിക്കാത്തതിനെക്കുറിച്ച് മാണി.സി കാപ്പന്‍ എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം കൂടിയ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍   എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ ഇനീഷ്യല്‍ ലെവല്‍സ് എടുക്കുന്ന നടപടികളാരംഭിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ അനു എം.ആര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, എം.പി.കൃഷ്ണന്‍ നായര്‍, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി പ്രശാന്ത്, കോണ്‍ട്രാക്ടര്‍ കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments