Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ അതിരമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.



കനത്ത മഴയില്‍ അതിരമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. .  ചന്തുക്കുളം മുതല്‍ പെണ്ണാര്‍ തോട്ടില്‍ പായലും പോളയും നിറഞ്ഞതിനെത്തുടര്‍ന്ന്  നീരൊഴുക്ക് നിലച്ചത് പ്രതിസന്ധിക്ക് കാരണമായി  ശക്തമായ മഴയെ തുടര്‍ന്ന് പെണ്ണാര്‍ തോട്ടില്‍  ജലനിരപ്പ്  ഉയര്‍ന്നെങ്കിലും നീരൊഴുക്ക് നിലച്ചതു മൂലം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയായിരുന്നു. പായലും പോളയും വേസ്റ്റും അടിഞ്ഞു കൂടിയ പെണ്ണാര്‍  തോട്ടിലെ പോള നീക്കാന്‍ ചെയ്യുവാന്‍ വലിയ പരിശ്രമമാണ് പഞ്ചായത്ത് അധികൃതര്‍ നടത്തിയത്.  അടിഞ്ഞുകൂടിയിരിക്കുന്ന പായലും പോളയും കടകലുമെല്ലാം ചേര്‍ന്ന് തോടിന് മുകളില്‍ മാറ്റുവിരിച്ച് നിലയിലാണ്. ഇതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് തൊഴിലാളികളും പറഞ്ഞു. പഞ്ചായത്തിലെ 19, 20, 21 വാര്‍ഡുകള്‍ സംഗമിക്കുന്ന മേടെതാഴം പാലം ഭാഗം വെള്ളത്തിനടിയില്‍ ആയതോടെ മാന്നാനം ഭാഗത്തേക്ക് കാല്‍നട യാത്രയും അസാധ്യമായി. പഞ്ചായത്ത് മെമ്പര്‍ അഞ്ജലി ജോസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ കഠിന പരിശ്രമത്തെ തുടര്‍ന്നാണ് ഈ ഭാഗത്ത് ഭാഗികമായി പോള നീക്കം ചെയ്യുവാന്‍ കഴിഞ്ഞത്. മഴ തുടര്‍ന്നാല്‍ പാലത്തിന്റെ തൂണുകളിലേക്ക് വീണ്ടും പായലും  പോളിയും ഒഴുകിയെത്തി  തടഞ്ഞു നില്‍ക്കുന്ന സ്ഥിതിയാവും. ഇത് പാലം അപകടത്തില്‍ ആകുന്നതിനും പ്രദേശം വെള്ളത്തില്‍ അടിയില്‍ ആകുന്നതിനും കാരണമാകുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികള്‍. അതിരമ്പുഴ ചന്തക്കടവ്, മാടപ്പള്ളി കലുങ്ക്, നടക്കല്‍ പാലം, മേടേതാഴം പാലം എന്നിവിടങ്ങളിലെ പായലും പോളയും നീക്കം ചെയ്താല്‍ മാത്രമേ പെണ്ണാര്‍ തോട്ടിലൂടെ വെള്ളം ഒഴുകി കായലിലേക്ക് പോകുകയുള്ളൂ. പെണ്ണാര്‍ തോട്ടിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാത്തത് മൂലം മാടപ്പള്ളി കലുങ്ക് ഭാഗത്ത് പല വീടുകളും വെള്ളം കയറിയ നിലയിലാണ്. പ്രദേശവാസിയായ ബേബി മാണിയുടെ വീട്ടിലേക്ക്, തോടിന് കുറുകിയിട്ടിരിക്കുന്ന നടപ്പാലം  പോലും വെള്ളത്തിനടിയിലായ നിലയിലാണ്. പഞ്ചായത്ത് അംഗങ്ങളായ അമ്പിളി, ഐസി, അശ്വതി എന്നിവര്‍ ദുരിതബാധിത പ്രദേശങ്ങള്‍സന്ദര്‍ശിച്ചു.




Post a Comment

0 Comments