Breaking...

9/recent/ticker-posts

Header Ads Widget

ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.



ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി ചീങ്കല്ലേല്‍ ഭാഗത്ത്  വെള്ളിലാംതടത്തില്‍ വീട്ടില്‍ ജസ്സന്‍ സെബാസ്റ്റ്യന്‍ (28), മോനിപ്പള്ളി കോമക്കല്‍ വീട്ടില്‍ മിഥുന്‍ മാത്യു (27) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 8 :15 മണിയോടുകൂടി മോനിപ്പള്ളി പെട്രോള്‍ പമ്പില്‍  വച്ച്  ബസ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സ്വകാര്യ ബസ് ട്രിപ്പ് അവസാനിപ്പിച്ച് രാത്രിയില്‍ മോനിപ്പള്ളി പെട്രോള്‍പമ്പില്‍ എത്തിയ സമയം ബസ്സില്‍ ഉണ്ടായിരുന്ന ഇവര്‍  യാത്ര തുടരണമെന്ന് ആവശ്യപ്പെട്ടതിനെ ബസ്സിലെ കണ്ടക്ടര്‍ എതിര്‍ക്കുകയും തുടര്‍ന്ന് ഇവര്‍ ഇരുവരും ചേര്‍ന്ന് കണ്ടക്ടറെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.  ഈ സമയം പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബസ്സിലെ കണ്ടക്ടറായ തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ യുവാവ്  ഇതിനെ ചോദ്യം ചെയ്യുകയും ജസ്സനും, മിഥുനും  ചേര്‍ന്ന് ഇയാളെയും  മര്‍ദ്ദിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു. മിഥുന്‍ മാത്യുവിന് കുറുവലങ്ങാട് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്. ഓ നോബിള്‍ പി.ജെ, എസ് ഐ സുമിത എസ്.എന്‍, ഇക്ബാല്‍ പി.എന്‍,സി.പി.ഓ സിജാസ് ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments