Breaking...

9/recent/ticker-posts

Header Ads Widget

കളരിയമ്മാക്കല്‍ പാലത്തിന് അപ്രോച് റോഡുകള്‍ നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധമുയരുന്നു.



പാലാ നഗരസഭയേയും, മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളരിയമ്മാക്കല്‍ പാലം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് 12 വര്‍ഷത്തോളമായിട്ടും അപ്രോച് റോഡുകള്‍ നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധമുയരുന്നു.   പാലാ ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റിലെ  കളരിയാമ്മക്കല്‍ കടവില്‍ പാലത്തിന്  അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതുമൂലം കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയും രാഷ്ട്രീയ അഭിപ്രായത്യാസങ്ങളും മൂലം അപ്രോച്ച് റോഡ് നിര്‍മ്മാണം വഴിമുട്ടുമ്പോള്‍ പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യം നിഷേധിക്കപ്പെടുകയാണ്. 


.



അധികൃതരുടെ  നടപടിയില്‍ പ്രതിഷേധിച്ച്  തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പാലാ സിവില്‍ സ്റ്റേഷനു മുന്നില്‍  ധര്‍ണ്ണ നടത്തി. കോടികള്‍ മുടക്കി പണിത പാലത്തിലേയ്ക്ക് 14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു സൈക്കിള്‍ പോലും ഓടിക്കുവാന്‍ സാധിക്കാത്തതും, പാലത്തിലേക്ക് ഗോവണി വച്ചു കയറേണ്ട  അവസ്ഥയുമാണുള്ളത്. നാടിന്റെ വികസനത്തിനായി ജനങ്ങള്‍ നല്‍കുന്ന ഭീമമായ നികുതിപ്പണം പാഴാക്കുകയാണ് അധികാരികള്‍ എന്ന ആക്ഷേപമാണുയരുന്നത്. മീനച്ചില്‍ പഞ്ചായത്തിലുള്ളവര്‍ക്ക് കുടുതല്‍ യാത്ര ചെയ്യേണ്ടി വരികയും ഇതുമൂലം സമയനഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാകുന്നതായും പരാതി ഉയരുന്നു.  റോഡ് പൂര്‍ത്തികരിക്കുന്നതു വരെ വിവിധ ജനകീയ സമരങ്ങള്‍ തൂടരുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പറഞ്ഞു. നാടിന്റെ വികസനത്തിനു വേണ്ടിയുള്ളതാണ് ഈ പ്രതിഷേധ സമരമെന്നും  സമരത്തില്‍ പങ്കെടുത്തു കൊണ്ട് പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍  ഷാജു തുരുത്തന്‍ പറഞ്ഞു. തരംഗിണി സാംസ്‌കാരിക സംഘം പ്രസിഡണ്ട് ജോസഫ് വെട്ടിക്കല്‍ , സജീവ് നിരപ്പേല്‍ ,ലൈല മാക്കുന്നേല്‍ ,സണ്ണി വെട്ടം ,ജോയി മൂക്കന്‍തോട്ടം ,ജോജി തറക്കുന്നേല്‍  എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments