Breaking...

9/recent/ticker-posts

Header Ads Widget

ഉദയഗിരിയില്‍ അനധികൃത മാലിന്യ സംഭരണ കേന്ദ്രം കണ്ടെത്തി.



മുളക്കുളം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉദയഗിരിയില്‍ അനധികൃത മാലിന്യ സംഭരണ കേന്ദ്രം കണ്ടെത്തി.  30 ഏക്കര്‍ സ്ഥലത്തിന് നടുവില്‍  അഞ്ച് ഏക്കറോളം വിസ്തൃതിയിലാണ് അനധികൃതമായി മാലിന്യ സംവരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മാലിന്യ സംവരണ കേന്ദ്രത്തില്‍ നിന്നും അഴുകിയ ജൈവമാലിന്യങ്ങളും പുഴുക്കളും  മാലിന്യം കലര്‍ന്ന ജലവും പരന്നൊഴുകുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളുടെ ജീവന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതിവിശേഷമാണ് മാലിന്യ സംഭരണകേന്ദ്രം ഉയര്‍ത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി പറഞ്ഞു. 

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ. പരിശോധനയില്‍ ഡെങ്കിപ്പനിയും ജലജന്യ രോഗങ്ങളും എലിപ്പനിയും  അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കും കാരണമായേക്കാമെന്ന വിലയിരുത്തലാണ് ഉണ്ടായത്. അതീവ ഗൗരവമായി വിഷയത്തെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇെേതാടെ മാലിന്യമുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനം നടത്തിയ മുളക്കുളം ഗ്രാമപഞ്ചായത്തിന് പിഴ ചുമത്താനുള്ള സാധ്യതയുമേറി. പഞ്ചായത്തിന്റെ അറിവോ അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് മാലിന്യ സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും സമീപ ദിവസം മാത്രമാണ് ഇതിനെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ അറിയുന്നതൊന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും  പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ വാസുദേവന്‍ നായര്‍ പറഞ്ഞു. കോഴിഫാമിന്റെ മറവിലാണ് ഇവിടെ മാലിന്യ സംഭരണം  നടന്നിരുന്നത്. പ്രദേശത്ത് അതിരൂക്ഷമായ ദുര്‍ഗന്ധമാണുള്ളത്.  എറണാകുളം  അടക്കമുള്ള വിവിധ ഇടങ്ങളില്‍ നിന്നും  ഹോട്ടലുകള്‍, കാന്റീനുകള്‍, കാറ്ററിങ് സെന്ററുകള്‍, ആശുപത്രികള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ സംഭരിച്ചിരുന്നത്. എന്നാല്‍ തന്റെ പ്രസ്ഥാനം ഒരു സ്റ്റാര്‍ട്ട് അപ് കമ്പനി ആണെന്നും കാലവര്‍ഷം ശക്തമായതു മൂലമുള്ള പ്രതിസന്ധി മാത്രമാണെന്നും ചെറിയ സമയപരിധികളില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും എന്നും ഉള്ള നിലപാടാണ്  നടത്തിപ്പുകാരനുള്ളത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളിയുടെ അധ്യക്ഷതയില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം നടന്നു.   മെഡിക്കല്‍ ഓഫീസര്‍, പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കുചേര്‍ന്നു. നടത്തിപ്പുകാരന് നോട്ടീസ് നല്‍കാന്‍ യോഗം തീരുമാനിച്ചു. മുട്ടുചിറ സ്വദേശിയുടെ സ്ഥലം ലീസിനെടുത്താണ് മാലിന്യ  സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Post a Comment

0 Comments