Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ഭക്തി സാന്ദ്രമായി.



ശ്രീ നാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം  ഭക്തി സാന്ദ്രമായി. നൂറുകണക്കിന് ഭക്തരാണ് പ്രതിഷ്ഠാ ദര്‍ശന ദീപാരാധനയ്ക്കായി പുലര്‍ച്ചെ 3ന് ഇടപ്പാടി ക്ഷേത്രത്തിലെത്തിയത്. 98 വര്‍ഷം മുമ്പാണ് ശ്രീനാരായണ ഗുരുദേവന്‍ ഇടപ്പാടിയില്‍ വേല്‍ പ്രതിഷ്ഠ നടത്തിയത്. 

അന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഗുരുദേവന്‍ വേല്‍ പ്രതിഷ്ഠ നടത്തുന്നത് കാണുവാനുള്ള ഭാഗ്യം ലഭിച്ചത്. പ്രതിഷ്ഠ കഴിഞ്ഞ്  ആനന്ദഷണ്മുഖന്‍ ഇനിയെന്നും ഇവിടെയുണ്ടാകുമെന്ന് ഗുരുദേവന്‍ അരുള്‍ ചെയ്തു. പ്രതിഷ്ഠ കഴിഞ്ഞുള്ള മണിയടി നാദം കേട്ടതോടെ ഭക്തരെല്ലാം നിറകണ്ണുകളും കൂപ്പുകൈകളുമായി ആനന്ദഷണ്മുഖ ഭഗവാനെ തൊഴുതുനിന്നു. കെഴുവംകുളത്ത് നിന്നാണ് ഗുരുദേവന്‍ ഇടപ്പാടിയിലേക്കെത്തിയത്. ഇടപ്പാടിയിലെ പ്രതിഷ്ഠയുടെ പവിത്ര നിമിഷങ്ങള്‍ക്കു ശേഷം ഗുരുദേവന്‍ പൂഞ്ഞാറിലേക്ക് ക്ഷേത്ര പ്രതിഷ്ഠയ്ക്കായി പോയി. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ അതേ മുഹൂര്‍ത്തത്തില്‍ പുലര്‍ച്ചെ 3ന് നടന്ന പ്രതിഷ്ഠാ ദര്‍ശന ദീപാരാധനയ്ക്ക് ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീര്‍ത്ഥ, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷ്ഠാ വാര്‍ഷികോത്സവ ഭാഗമായിആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തലും എല്‍.ഇ.ഡി.വാളും തയാറാക്കിയിരുന്നു.ദേവസ്വം ഭാരവാഹികളായ എം.എന്‍.ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി വടക്കേത്തോട്ടത്തില്‍,സജീവ് വയല, പി.എന്‍. വിശ്വംഭരന്‍, പി.എസ്.ശാര്‍ങ്ഗധരന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശിവപൂജ, കലശം, കലശാഭിഷേകം, ഗുരുദേവ കലശാഭിഷേകം, മഹാഗുരുപൂജ, വിശേഷാല്‍ പ്രതിഷ്ഠാദിനപൂജ എന്നിവ നടന്നു. തന്ത്രി സ്വാമി ജ്ഞാനതീര്‍ത്ഥ പ്രതിഷ്ഠാദിന സന്ദേശം നല്‍കി.  കണ്ണൂര്‍ വി.കെ. സുരേഷ്ബാബുവിന്റെ പ്രഭാഷണവും നടന്നു.  ഭഗവാന്റെ പിറന്നാള്‍ സദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകിട്ട്  നടതുറക്കല്‍, 6.30 ന് വിശേഷാല്‍ ദീപാരാധന എന്നിവയും നടന്നു.

Post a Comment

0 Comments