Breaking...

9/recent/ticker-posts

Header Ads Widget

വാസ്തവ വിരുദ്ധ പ്രചരണങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ



കളരിയമ്മാക്കല്‍ പാലം അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട്   വാസ്തവ വിരുദ്ധ പ്രചരണങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു.  കോടികള്‍ മുടക്കി പണിത കളരിയാമാക്കല്‍ പാലത്തിന് സമീപന പാത നിര്‍മ്മിക്കുന്നതിനും റിങ്ങ് റോഡ് പൂര്‍ത്തീകരണത്തിനുമായി കിഫ്ബി ഫണ്ട്. അനുവദിക്കുന്നുവെന്ന വാര്‍ത്ത ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ.


താന്‍ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം 2020 ല്‍ 13.29 കോടി രൂപ അനുവദിച്ച് റോഡ് പൂര്‍ത്തീകരണത്തിനായി ശ്രമിച്ചെങ്കിലും തടസ്സവാദങ്ങള്‍ നിരത്തി പണി തടഞ്ഞവരാണ് ഇപ്പോള്‍ വികസനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. തനിക്ക് പങ്കില്ലെങ്കിലും സര്‍ക്കാര്‍ പണം ഉപയോഗിച്ച് പണിത പാലം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടണമെന്ന ബോധ്യത്തിലാണ് അതിനായി ശ്രമിച്ചത്.  സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായവരെ പിന്തിരിപ്പിച്ചത് നാട്ടില്‍ പാട്ടാണ്.  ജോയി മൂക്കന്‍ തോട്ടം സ്ഥലം നല്‍കുമെന്നായപ്പോള്‍ അലൈന്‍മെന്റ് മാറ്റരുതെന്ന് ഭരണസ്വാധീനം ഉപയോഗിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സ്ഥലം ഉടമകള്‍ കൈവശക്കാരാണെന്നും നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കു വേണ്ടി പണം നല്‍കിയാലും സ്ഥലം തരില്ലെങ്കില്‍ ഏറ്റെടുക്കാമെന്ന് സുപ്രിം കോടതി വിധിയുണ്ട്. അതനുസരിച്ച് സ്ഥലം കൈവശപ്പെടുത്താനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് പുതിയ വാദഗതികളുമായി ചിലര്‍ ഇപ്പോള്‍ രംഗത്തു വരുന്നത്. 13 വര്‍ഷമായി സമീപന പാതയില്ലാതെ പാലം പണിത് ജനങ്ങളെ ഉപദ്രവിച്ചതിനു ശേഷം ഭരണം തീരാറായപ്പോള്‍ പ്രഖ്യാപനം നടത്തുന്നത് അപഹാസ്യമാണ്. ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് ജനങ്ങളോട് മാപ്പുപറയണം. എം.എല്‍.എ എന്ന നിലയില്‍ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുന്ന തനിക്ക് നാടിന്റെ പുരോഗതിയില്‍ സങ്കുചിത ചിന്തകളില്ല. ഭരണസ്വാധീനമുപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും കൈയ്യടി വാങ്ങാനായി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ നല്ലവരായ ജനങ്ങള്‍ എല്ലാം മനസ്സിലാക്കുമെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ പറഞ്ഞു.

Post a Comment

0 Comments