Breaking...

9/recent/ticker-posts

Header Ads Widget

ആപ്പാഞ്ചിറ തോട്ടിൽ മുട്ട് പൊളിച്ച് മാറ്റി.




കടുത്തുരുത്തി: കാന്താരിക്കടവ് - ആപ്പാഞ്ചിറ തോട്ടിൽ പോളിടെക്നിക്കിന് സമീപ ഭാഗത്ത് ഇട്ടിരുന്ന മുട്ട് പൊളിച്ച് മാറ്റി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിച്ചതായി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്റ്റീഫൻ പാറാവേലി, നോബി മുണ്ടക്കൽ എന്നിവർ വ്യക്തമാക്കി.

    ആപ്പാഞ്ചിറ തോട്ടിൽ മുട്ട് ഇട്ടിരുന്നത് മൂലം വർഷകാലത്ത് വെള്ളപ്പൊക്ക കെടുതിക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സമീപ വാസികളായ കുടുംബാംഗങ്ങളും, കൃഷിക്കാരും അഡ്വ. മോൻസ് ജോസഫ് എം.എൽ.എക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുട്ട് ഇട്ടിരിക്കുന്നത് നീക്കം ചെയ്യാൻ അടിയന്തിര നടപടി ഉണ്ടായത്. എം.എൽ.എ നിർദ്ദേശിച്ചത് പ്രകാരം ആദ്യം മുട്ട് നീക്കം ചെയ്തെങ്കിലും മൺ തിട്ടകൾ തോട്ടിൽ അവശേഷിക്കുന്ന തായി പരാതി ഉയർന്നതിനെ തുടർന്നാണ് പഞ്ചായത്ത് മെമ്പർമാരായ സ്റ്റീഫൻ പാറാവേലിയും, നോബി മുണ്ടക്കലും ചേർന്ന് മോൻസ് ജോസഫ് എം.എൽ.എയെ സാഹചര്യം വീണ്ടും നേരിൽ ധരിപ്പിച്ചത്. ഇതേ തുടർന്ന് എം.എൽ.എ കർശന നിർദ്ദേശം നൽകിയതിലൂടെയാണ് മൺതിട്ട തോട്ടിൽ നിന്ന് പരമാവധി നീക്കം ചെയ്യാൻ അടിയന്തിര നടപടി കൈക്കൊണ്ടത്.

    ആപ്പാഞ്ചിറ - ചുള്ളിതോട് - കടുത്തുരുത്തി വലിയ തോട് - കാന്താരിക്കടവ് - ആപ്പുഴ - ആയാംകുടി - എഴുമാന്തുരുത്ത് പ്രദേശങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്ക കെടുതികളുടെ പ്രയാസവും, സാധ്യതകളും കണക്കിലെടുത്ത് ഇക്കാര്യത്തിൽ ശാശ്വത പരിഹാരത്തിനുള്ള പുത്തൻ പദ്ധതിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മോൻസ് ജോസഫ് എം.എൽ.എക്ക് വെള്ളാശ്ശേരി - മാന്നാർ കർഷക കൂട്ടായ്മ നിവേദനം സമർപ്പിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് കോവിഡ് പ്രതിസന്ധിക്ക് ശേഷം കൃഷിക്കാരുടെയും, ജന പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ച് ചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു.

.



Post a Comment

0 Comments