Breaking...

9/recent/ticker-posts

Header Ads Widget

കവർച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.



യുവാവിന്റെ കൈയില്‍ നിന്നും പണവും, മൊബൈല്‍ ഫോണും, വാച്ചും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പാലച്ചുവട് ഭാഗത്ത് കടുവാക്കുഴി വീട്ടില്‍ (പനച്ചിക്കാട് വെള്ളുത്തുരുത്തി ഭാഗത്ത് വാടകയ്ക്ക് താമസം) സരുണ്‍ സലി (37), വാഴപ്പള്ളി ഭാഗത്ത് പറാച്ചേരി വീട്ടില്‍ ലിറ്റില്‍ എന്ന് വിളിക്കുന്ന ജിത്തുമോന്‍ (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് പതിമൂന്നാം തീയതി രാത്രി 08.00 മണിയോടുകൂടി ഇവര്‍ താമസിച്ചിരുന്ന ചങ്ങനാശ്ശേരിയിലെ ഹോട്ടലിലെ റൂമിന് സമീപം എത്തിയ യുവാവിനെ മര്‍ദ്ദിക്കുകയും,കത്രിക കാണിച്ച് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കയ്യിലുണ്ടായിരുന്ന  ഐഫോണും, വാച്ചും ഊരി വാങ്ങുകയും, കൂടാതെ ഫോണിലെ ഗൂഗിള്‍ പേ പാസ്സ്വേര്‍ഡ് വാങ്ങിയശേഷം യുവാവിന്റെ അക്കൗണ്ടില്‍ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് 35,500 രൂപ അയച്ച് തട്ടിയെടുക്കുകയുമായിരുന്നു. ഇതിനുശേഷം 10 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയില്ലെങ്കില്‍ ഫോണിലെ യുവാവിന്റെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഓ വിനോദ് കുമാര്‍, എ. എസ്.ഐ മാരായ രതീഷ്, രഞ്ജീവ് ദാസ്, സി.പി.ഓ മാരായ തോമസ് സ്റ്റാന്‍ലി, നിയാസ്,ഡെന്നി ചെറിയാന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സരുണ്‍ സലിക്ക് വാകത്താനം  സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്  ചെയ്തു




Post a Comment

0 Comments