Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.



യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് വന്നല്ലൂര്‍കര ഭാഗത്ത് മണിയാംകേരിയില്‍ വീട്ടില്‍  ഷിബിന്‍ ഷിബു (21), ഇയാളുടെ സഹോദരന്‍ ജയ്‌സണ്‍ ഷിബു (24), മണര്‍കാട് സ്വദേശി മെല്‍ജോ (18) എന്നിവരെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് ഒന്നാം തീയതി വൈകിട്ട് 6:30 മണിയോടുകൂടി വിജയപുരം സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവിടെ ഉണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിക്കുകയും ഹെല്‍മെറ്റും, കല്ലും കൊണ്ട് ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. മെല്‍ജോയ്ക്ക്   യുവാവിന്റെ സഹോദരനുമായി മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്  ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. 


.അയര്‍ക്കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ സന്തോഷ് കെ.എം, എസ്.ഐ മാരായ സാജു ടി.ലൂക്കോസ്, സുരേഷ് എ.കെ, എ.എസ്.ഐ പ്രദീപ് കുമാര്‍, സി.പി.ഓ മാരായ സെബാസ്റ്റ്യന്‍, ശ്രീനിഷ്, ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജയ്‌സനേയും, ഷിബിനെയും കോടതി റിമാന്‍ഡ് ചെയ്യുകയും, മെല്‍ജോയെ ബോസ്റ്റണ്‍  സ്‌കൂളിലേക്ക് അയക്കുകയും ചെയ്തു. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ശക്തമാക്കി.




Post a Comment

0 Comments