Breaking...

9/recent/ticker-posts

Header Ads Widget

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും സ്‌ക്വാഡ് പരിശോധന ശക്തമാക്കി.



ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും അമിതവില ഈടാക്കുന്നതും ക്രമക്കേടുകളും തടയാന്‍ സ്‌ക്വാഡ് പരിശോധന ശക്തമാക്കി. ആദ്യ പത്തു ദിനങ്ങളില്‍ 420 പരിശോധനകളാണ് നടത്തിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 49 കേസ് രജിസ്റ്റര്‍ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായി ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ മൂന്നു ഡ്യൂട്ടി മജിസ്ട്രേറ്റുമാരാണ് വിവിധ സ്‌ക്വാഡുകളായി പരിശോധന നടത്തിയത്.


 സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കല്‍, നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകള്‍ വില്‍ക്കുക എന്നീ കുറ്റങ്ങള്‍ക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയില്‍ 88 പരിശോധന നടന്നു.  18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലില്‍ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ പരിശോധനയും നടന്നു വരുന്നു. ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായര്‍, ഡ്യൂട്ടി മജിസ്ട്രേറ്റായ ഡെപ്യൂട്ടി കളക്ടര്‍ എ. വിജയന്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി.കെ. ദിനേശ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സന്നിധാനത്തെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments