Breaking...

9/recent/ticker-posts

Header Ads Widget

കിണറ്റും മൂട് മൈലപ്പള്ളിക്കടവ് തൂക്കുപാലം നശിക്കുന്നു.



ഏറ്റുമാനൂര്‍ നഗരസഭയെയും വിജയപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കിണറ്റും മൂട് മൈലപ്പള്ളിക്കടവ് തൂക്കുപാലം സംരക്ഷണ നടപടികളില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നു. കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച തൂക്കുപാലം ആണ്  തകര്‍ച്ചയുടെ വക്കില്‍ എത്തിനില്‍ക്കുന്നത്. പ്രദേശവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനോടുവിലാണ് പാലം യാഥാര്‍ത്ഥ്യമായത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ 2012ല്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച മൈലപ്പള്ളിക്കടവ് പാലം, 2013 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്   ജനങ്ങള്‍ക്ക് തുറന്നു നല്‍കിയത്. മീനച്ചിലാറിനു കുറുകെ ഇരുമ്പ് റോപ്പുകളിലും കേബിളിലുമായി വലിയ സ്പാനുകളില്‍ ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന തൂക്കുപാലം മഴയും വെയിലും ഏറ്റു, നാശത്തിലേക്കു നീങ്ങുകയാണ്. 

 150 മീറ്ററോളം ദൈര്‍ഘ്യം വരുന്ന ഈ പാലത്തിലൂടെ വിദ്യാര്‍ത്ഥികള്‍ അടക്കം 100 കണക്കിന് യാത്രക്കാരാണ് കടന്നുപോകുന്നത്.  നിരവധി  വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ തൂക്കുപാലം നിലവില്‍ സുരക്ഷിതമേഖലയല്ലാതായി മാറിക്കഴിഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തൂക്കുപാലം കാണാന്‍ എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തൂക്കുപാലത്തിന് നടുവിലെത്തിയപ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞെങ്കിലും ദുരന്തം ഒഴിവാകുകയായിരുന്നു നിലവില്‍ തൂക്കു പാലത്തിന്റെ അടിത്തട്ടുകളില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് തകിടുകള്‍ പോലും  ദ്രവിച്ച നിലയിലാണ്. അധികാരികളുടെ അടിയന്തരശ്രദ്ധ തൂക്കുപാലം സംരക്ഷിക്കുന്നതില്‍ ഉണ്ടാവണമെന്ന് ആവശ്യമാണ്  ഉയരുന്നത്.

Post a Comment

0 Comments