Breaking...

9/recent/ticker-posts

Header Ads Widget

അമ്മയ്‌ക്കൊപ്പം മകള്‍ക്കും ഒരേ കല്ലറയില്‍ അന്ത്യവിശ്രമം



അമ്മയ്‌ക്കൊപ്പം മകള്‍ക്കും പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ അന്ത്യവിശ്രമം.  പാലാ മുണ്ടാങ്കലില്‍ സ്‌കൂട്ടറില്‍ കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരിച്ച അന്നമോളുടെ സംസ്‌കാരകര്‍മ്മങ്ങള്‍ പ്രവിത്താനം പള്ളി സെമിത്തേരിയില്‍ രാവിലെ 11.30 യോടെയാണ് നടന്നത്. അപകടത്തില്‍ മരണമടഞ്ഞ അന്നമോളുടെ അമ്മ ജോമോളുടെ  സംസ്‌കാരകര്‍മ്മങ്ങള്‍ വ്യാഴാഴ്ചയാണ് നടന്നത്. വെള്ളിയാഴ്ച അന്നമോളും അമ്മയ്ക്കു പിന്നാലെ മരണത്തിനു കീഴടങ്ങി. മൃതദേഹം രാവിലെ എട്ടര മുതല്‍ അന്നമോള്‍ പഠിച്ചിരുന്ന പാലാ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സഹപാഠികളും വിദ്യാര്‍ത്ഥികളും അധ്യാപകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ തുടങ്ങിയവര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം ആയിരങ്ങള്‍
അന്ത്യാഞ്ജലിയര്‍പ്പിച്ചു.

 പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. ഒരേ അപകടത്തില്‍ പെട്ട് മരണമടഞ്ഞ അമ്മയും മകളും ഒരേ കല്ലറയില്‍  അന്ത്യവിശ്രമം കൊള്ളുമ്പോള്‍ സംസ്‌കാരചടങ്ങിനെത്തിയവര്‍ നിറഞ്ഞ കണ്ണുകളോടെ യാത്രാമൊഴിയേകി. ആഗസ്റ്റ് 5ന് ഉണ്ടായ അപകടത്തിലാണ് അല്ലാപ്പാറ പാലക്കുഴിക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോളും മകള്‍ അന്നമോളും മരണമടഞ്ഞത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അന്നമോളുടെ മാതാവ് ജോമോള്‍ അന്നുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അന്നമോള്‍ വെള്ളിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന ധന്യയും അപകടത്തില്‍ മരണമടഞ്ഞു. വാഹനമോടിച്ചിരുന്ന ഇടുക്കി സ്വദേശിയായ അധ്യാപക വിദ്യാര്‍ത്ഥി ചന്ദൂസ് നിലവില്‍ റിമാന്‍ഡിലാണ്.

Post a Comment

0 Comments