Breaking...

9/recent/ticker-posts

Header Ads Widget

ഇന്‍ഡോര്‍ സ്റ്റേഡിയവും അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സും നിര്‍മ്മിക്കുന്നതിന് 47.81 കോടി



എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസില്‍ സൂസന്‍ മേബിള്‍  ഇന്‍ഡോര്‍ സ്റ്റേഡിയവും അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സും നിര്‍മ്മിക്കുന്നതിന്  47.81 കോടി രൂപയുടെ അനുമതി നല്‍കിയതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നേരത്തെ, 38.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിയുടെ തുക മന്ത്രി സഭായോഗം വര്‍ദ്ധിപ്പിക്കുകയായിരുന്നു. 


സ്‌പോര്‍ട്സ് കേരള ഫൗണ്ടേഷനെ എസ്പിവി ആയി ഉള്‍പ്പെടുത്തിക്കൊണ്ട്, കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്  സൂസന്‍ മേബിള്‍ തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം & സ്‌പോര്‍ട്സ് കോംപ്ലക്‌സ്, നിര്‍മ്മാണം നടത്തുന്നത്. സിന്തറ്റിക് ട്രാക്ക്, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോള്‍ വോള്‍ട്ട് എന്നിവയ്ക്കുള്ള പിറ്റുകള്‍, സ്വിമ്മിംഗ് പൂള്‍, ചേഞ്ച് റൂമുകള്‍,  രാജ്യന്തര സൗകര്യങ്ങള്‍ എന്നിവയാണ് ഒരുക്കുന്നത്. 45 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള മള്‍ട്ടിപര്‍പസ് ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിന്റെ തറ തേക്കുതടികൊണ്ട് പാനല്‍ ചെയ്താണ് ഒരുക്കുക. രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ഒരു ഹാന്‍ഡ്‌ബോള്‍ കോര്‍ട്ട്, 8 ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നീസ് അരീന, ലോക്കര്‍ മുറികള്‍, ചേഞ്ച് റൂമുകള്‍, ടോയ്‌ലറ്റുകള്‍, ബാത്ത് റൂമുകള്‍, രണ്ട് സ്റ്റോര്‍ മുറികള്‍, നാലു തട്ടുകളിലായി ഗാലറി എന്നിവയും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകും. അക്കാദമിയ കോംപ്ലക്‌സ്, ക്ലാസ് മുറികള്‍-10, ഹ്യൂമന്‍ പെര്‍ഫോമന്‍സ് ലാബ്-3, ഐ.സി.ടി ലാബ്, സൈക്കോളജി ലാബ്, സ്‌പോര്‍ട്‌സ് ഫിസിയോളജി ലാബ്, ലൈബ്രറി, പെര്‍ഫോമന്‍സ് അനാലിസിസ് ലാബ്, 250 ഇരിപ്പിടങ്ങളുള്ള സെമിനാര്‍ ഹാള്‍, ഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള മുറികള്‍, അധ്യാപകര്‍ക്കായി ക്യുബിക്കിള്‍ പാര്‍ട്ടീഷ്യനോടുകൂടിയ ഹാള്‍, 20 ഇരിപ്പിടങ്ങളുള്ള ബോര്‍ഡ് റൂം, റിസപ്ഷന്‍ ഏരിയ  സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പരിശീലനം നേടുന്ന സ്‌കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള നൂറു വിതം പുരുഷ, വനിതാ അത്‌ലറ്റുകളെ താമസിപ്പിക്കാന്‍ കഴിയുന്ന ഹോസ്റ്റലും നിര്‍മ്മിക്കും. വിവിധ കായിക ഇനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കുള്ള ഫര്‍ണീച്ചറുകള്‍, സ്റ്റോര്‍ മുറികളിലേക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി തന്നെ ക്രമീകരിക്കും. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍  വരുമ്പോള്‍ വലിയ കായിക മുന്നേറ്റത്തിനുള്ള സാധ്യതയാണ് സര്‍വ്വകലാശാലയ്ക്കും കോട്ടയം ജില്ലയ്ക്കും തുറന്നുകിട്ടുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Post a Comment

0 Comments