Breaking...

9/recent/ticker-posts

Header Ads Widget

കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചതായി രാജേഷ് വാളിപ്ലാക്കല്‍



 കരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അന്തിനാട് -ഏഴാച്ചേരി റോഡില്‍ തകര്‍ന്ന കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു .ജനപ്രതിനിധികളോടും നാട്ടുകാരോടും ഒപ്പം തകര്‍ന്ന കലുങ്ക് സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൂറോളം കുടുംബങ്ങളും അന്തീനാട് പള്ളി ,ശാന്തി നിലയം, ജ്യോതി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആളുകള്‍ പോകുന്ന പ്രധാന റോഡാണിത് .കരൂര്‍ പഞ്ചായത്തിനെയും രാമപുരം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കുന്നതിന് കരൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായും , താല്‍ക്കാലിക സംവിധാനത്തോട് ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. അന്തിനാട് പള്ളി വികാരി ഫാദര്‍ ജോജോ കിഴക്കേ അരഞ്ഞാണിയില്‍ ശാന്തിനിലയം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി ജോസഫ് , കുര്യാച്ചന്‍ പ്ലാത്തോട്ടം, ഷാജി വട്ടക്കുന്നേല്‍, എം.പി രാമകൃഷ്ണന്‍ നായര്‍ , സിജോ പ്ലാത്തോട്ടം, ടോമി കോനുള്ളില്‍, അഗസ്റ്റിന്‍ കോലത്ത് ,ജോമോന്‍ പൂവത്തോലി, ജിജി പെരുമറ്റം, സോജന്‍ കാണ്ഡത്തില്‍ ,സുരേഷ് നീലകണ്ഠന്‍, ജോസ് കുന്നുംപുറം ,സന്തോഷ് കാഞ്ഞമറ്റം തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്കൊപ്പം ഉണ്ടായിരുന്നു.




Post a Comment

0 Comments