Breaking...

9/recent/ticker-posts

Header Ads Widget

തോട്ടു പുറമ്പോക്കില്‍ വേരുകള്‍ ദ്രവിച്ച വലിയ ആഞ്ഞിലിമരം അപകട ഭീഷണിയാകുന്നു.



കാലവര്‍ഷക്കാലത്ത് കാറ്റും മഴയും കനത്തപ്പോള്‍ തോട്ടു പുറമ്പോക്കില്‍ വേരുകള്‍ ദ്രവിച്ച വലിയ ആഞ്ഞിലിമരം അപകട ഭീഷണിയാകുന്നു. കുടക്കച്ചിറയില്‍ ഒരപ്പുഴിക്കാട്ട് തോടിന്റെ ഈണ്ടിയില്‍ നില്‍ക്കുന്ന രണ്ട് ആഞ്ഞിലി മരങ്ങളാണ് പ്രദേശവാസികള്‍ക്ക് ആശങ്കയാവുന്നത്. വേരുകള്‍ ദ്രവിച്ച് ഏതു നിമിഷവും മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള കൂറ്റന്‍ ആഞ്ഞിലിമരം തൊട്ടടുത്തുള്ള ഓലിക്കല്‍ ജോര്‍ജിന്റെയും കുടുംബത്തിന്റെയും പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. 


പത്തുവര്‍ഷത്തോളമായി അപകട ഭീഷണിയുയര്‍ത്തുന്ന ആഞ്ഞിലിമരം വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായി ജോര്‍ജിന്റെ ഭാര്യ ഡാലി ജോര്‍ജ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധിച്ച ശേഷം വെട്ടി മാറ്റാന്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍ ഇതുവരെ വെട്ടിമാറ്റിയിട്ടില്ലെന്ന ആക്ഷേപമാണ് പ്രദേശവാസികള്‍ക്കുള്ളത്. കുടക്കച്ചിറ ബാങ്ക് ജംഗ്ഷന്‍ പറയാനി ലിങ്ക് റോഡിനോടു ചേര്‍ന്നൊഴുകുന്ന തോടിന്റെ വശത്തു നില്‍ക്കുന്ന ആഞ്ഞിലിമരം കടപുഴകിയാല്‍ റോഡ് തകരാനുള്ള സാധ്യതയുമുണ്ട്. ഇതോടെ പ്രദേശത്തെ നിരവധി വീട്ടുകാരുടെ യാത്രാസൗകര്യവും ഇല്ലാതാകുമെന്ന് സമീപവാസിയായ ചാത്തങ്കുഴക്കല്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.  പരാതി നല്‍കിയിട്ട് പത്തുവര്‍ഷമായിട്ടും മരങ്ങള്‍ വെട്ടി മാറ്റാന്‍ നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കാലവര്‍ഷക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിനീക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി തുടര്‍ച്ചയായി നിര്‍ദ്ദേശം നല്‍കുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ മൂലം മരംവെട്ടി നീക്കാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്.

Post a Comment

0 Comments