Breaking...

9/recent/ticker-posts

Header Ads Widget

മഹേഷ് രാഘവന്‍ BJP യില്‍ നിന്നും രാജിവച്ചു.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശകസമിതി അംഗത്വം വിവാദമായപ്പോള്‍ BJP യില്‍ ഭിന്നത. ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവന്‍ BJP യില്‍ നിന്നും രാജിവച്ചു. വ്യാജ പരാതി നല്‍കി അപകീര്‍പ്പെടുത്തിപെടുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്  മഹേഷ് രാഘവന്‍ വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മാസം നടന്ന മഹാദേവക്ഷേത്ര ഉപദേശ സമിതി തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ഉപദേശക സമിതി അംഗമായ മഹേഷ് രാഘവന്‍,  ഉപദേശക സമിതി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

എന്നാല്‍ 12- വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തന്നെ BJP ചിലരും,ക്ഷേത്രത്തില്‍ സമാന്തര കമ്മറ്റിയായി പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്ന് വ്യാജ പരാതി ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍  യാതൊരു വിശദീകരണവും ചോദിക്കാതെ ഉപദേശക സമിതിയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നുവെന്ന് മഹേഷ് രാഘവന്‍ കുറ്റപ്പെടുത്തി. ഈ സംഭവവികാസങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി മേല്‍ഘടകത്തെ അറിയിക്കുകയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണിക്കുകയും ചെയ്തിട്ടും യാതൊരു  സഹായവും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും തനിക്ക് ലഭിച്ചില്ലന്നും മഹേഷ് രാഘവന്‍ പറഞ്ഞു. തുടര്‍ന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന് പരാതി കൊടുക്കുകയും, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം  ദേവസ്വം ബോര്‍ഡ്  വിശദമായ അന്വേഷണം നടത്തി  മഹേഷ് രാഘവനെ വീണ്ടും സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍  12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും സ്ഥാനമാനങ്ങളും അവസാനിപ്പിച്ചതായും മുന്‍ ഏറ്റുമാനൂര്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് കൂടിയായ മഹേഷ് രാഘവന്‍ പറഞ്ഞു.BJPയിലെ പടലപിണക്കങ്ങളാണ്  ഏറ്റുമാനൂര്‍  ഉപദേശക സമിതി സെക്രട്ടറി നീക്കം ചെയ്യപ്പെടാനും പിന്നീട് ദേവസ്വം മന്ത്രിയുടെ ഇടപൊലിനെ തുടര്‍ന്ന് തിരികെയെത്താനും കാരണമായത്.

Post a Comment

0 Comments