Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് -കൗണ്‍സിലറുടെ അവകാശവാദം ശരിയല്ലെന്നാരോപിച്ച് കൊട്ടാരമറ്റം റെസിഡന്റസ് അസോസിയേഷന്‍



പാലാ കൊട്ടാരമറ്റത്ത് വൈക്കം റോഡിലെ വെള്ളക്കെട്ട് മാറ്റിയത് സംബന്ധിച്ച് നഗരസഭാ കൗണ്‍സിലറുടെ അവകാശവാദം ശരിയല്ലെന്നാരോപിച്ച്  കൊട്ടാരമറ്റം റെസിഡന്റസ് അസോസിയേഷന്‍ രംഗത്തെത്തി. വെള്ളക്കെട്ട് നീക്കിയത് താനാണെന്ന തരത്തില്‍ വാര്‍ത്ത സൃഷ്ടിക്കാനാണ് കൗണ്‍സിലര്‍ ലീന സണ്ണി ശ്രമിക്കുന്നതെന്ന് കൊട്ടാരമറ്റം റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. 
അസോസിയെഷന്റെ നേതൃത്വത്തില്‍ ഫണ്ട് പിരിച്ചെടുത്ത് ജെസിബി കൊണ്ടുവന്ന് ഓട തീര്‍ക്കുകയായിരുന്നു. ഫോട്ടോ സെഷന്‍ നടത്തുക മാത്രമാണ് ലീന സണ്ണി ചെയ്തതെന്ന് അസോസിയേഷന്‍ സെക്രട്ടറി ബിജു മാത്യൂസ് ആരോപിച്ചു. ഓട ശുചീകരണം സംബന്ധിച്ച് മുന്‍കാലങ്ങളില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളുടെ മിനിട്സും ബിജു രേഖകളായി ചൂണ്ടിക്കാട്ടി. കാലങ്ങളായി ഇവിടെ വെള്ളക്കെട്ട് തുടരുമ്പോഴും കൗണ്‍സിലര്‍ നടപടിയെടുത്തിട്ടില്ലെന്നും മുന്‍സിപ്പാലിറ്റിയ്ക്ക് ഫണ്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നതെന്നും ബിജു പറഞ്ഞു.  കൊട്ടാരമറ്റം റസി. അസോസിയേഷന്‍ നടത്തിവരുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ത്ത് അംഗങ്ങളില്‍ നിന്നും മറ്റും ഫണ്ട് ശേഖരണം നടത്തുകയും ചെയ്തു. വ്യാഴാഴ്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കുകയും ജെസിബി കൊണ്ടുവന്ന് ക്ലീനിംഗ് നടത്തുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൗണ്‍സിലര്‍ സ്ഥലത്തെത്തി ഫോട്ടൊയെടുക്കുകയും താന്‍ ഇടപെട്ടതായി വാര്‍ത്ത നല്കുകയും ചെയ്തെന്ന് ബിജു പറയുന്നു. ഫണ്ട് ശേഖരിച്ചതിന്റെയും ചെലവാക്കിയതിന്റെയും ബില്ലുകള്‍ കൈവശമുള്ളതായും ബിജു പറഞ്ഞു.

Post a Comment

0 Comments