Breaking...

9/recent/ticker-posts

Header Ads Widget

രാക്കുളി തിരുനാളാഘോഷം ഭക്തിസാന്ദ്രമായി.



മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാളാഘോഷം ഭക്തിസാന്ദ്രമായി. ചൊവ്വാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍  തിരുനാളിന്റെ പ്രധാന കര്‍മങ്ങളിലൊന്നായ പൂജ രാജാക്കന്മാരുടെ കുമ്പിടീല്‍ ചടങ്ങ് , വിശ്വാസ പാരമ്പര്യങ്ങളുടെ നേര്‍കാഴ്ച്ചയായി. പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തില്‍ സ്വര്‍ണകിരീടം അണിയിക്കലും ഇതോടൊപ്പം നടന്നു. ബിഷപ്പ് മാര്‍ തോമസ് പാടിയത്ത് തിരുനാള്‍ റാസയര്‍പിച്ചു, സന്ദേശം നല്‍കി. റാസ കുര്‍ബാനയുടെ സമാപനത്തില്‍  വിശുദ്ധ സെബസ്ത്യാനോസിന്റെ ദൈവാലയത്തില്‍ നിന്നും പൂജരാജാക്കന്മാരായ കാസ്പര്‍, മെല്‍ക്കിയോര്‍, ബല്‍ത്താസര്‍ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപക്കൂടുമായി പ്രദക്ഷിണം ആരംഭിച്ചു.  പ്രധാന ദൈവാലയങ്കണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളുടെ അകമ്പടിയോടെ ഉണ്ണീശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും തിരുസ്വരൂപങ്ങള്‍ ഉള്‍കൊള്ളുന്ന പുല്‍കൂട് യുവജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. 
 ഒരു മണിക്ക് പൂജരാജാക്കന്മാരെയും സംവഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം പ്രധാന ദൈവാലയങ്കണത്തിലെത്തിയശേഷം കുമ്പിടീല്‍ ചടങ്ങ് നടന്നു. പുല്‍കൂടിന്റെ മുമ്പിലേയ്ക്ക് പൂജരാജാക്കളുടെ തിരുസ്വരൂപങ്ങള്‍ ഉള്‍കൊള്ളുന്ന രൂപക്കൂട് എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ണീശോയ്ക്ക് പൊന്നും മീറയും കുന്തിരിക്കവും കാഴ്ച അര്‍പിച്ചു കുമ്പിട്ടാരാധിച്ചതിനെ അനുസ്മരിച്ചു പൂജരാജാക്കന്മാരുടെ രൂപക്കൂട് ക്രമപ്രകാരം മൂന്നു തവണ ഉയര്‍ത്തി താഴ്ത്തി. ഈ സമയം വിശ്വാസികള്‍ നേര്‍ച്ചയായി വെറ്റില മുകളിലേക്ക് എറിഞ്ഞു. കാര്‍ഷിക സമൃദ്ധിയ്ക്കും രോഗസൗഖ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് നാനാജാതി മതസ്ഥരായ വിശ്വാസികള്‍ തിരുനാളാ ഘോഷങ്ങളില്‍ പങ്കെടുക്കുകയും നേര്‍ച്ചയായി വെറ്റില എറിയുകയും ചെയ്യുന്നത്. തുടര്‍ന്ന് എല്ലാ രൂപങ്ങളും സംവഹിച്ചു  വിശുദ്ധ സെബ്സ്ത്യാനോസിന്റെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം പ്രധാന ദൈവാലയങ്കണത്തില്‍ സമാപിച്ചു. ബുനാഴ്ച ഇടവകക്കാരുടെ തിരുനാള്‍ ആഘോഷത്തോടെ ചടങ്ങുകള്‍ക്ക് സമാപനമായി.


Post a Comment

0 Comments