Breaking...

9/recent/ticker-posts

Header Ads Widget

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സ്രോതസായി ഉപയോഗിച്ചിരുന്ന വലിയ കിണര്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി.


 
    

ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രൈവറ്റ് ബസ് സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തോട് ചേര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സ്രോതസായി ഉപയോഗിച്ചിരുന്ന വലിയ കിണര്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി.  മാലിന്യം നിറഞ്ഞ കിണര്‍ ഏതു നിമിഷവും തീ പിടിക്കാവുന്ന സ്ഥിതിയില്‍ ആണെന്നും ആശങ്ക ഉയരുന്നു. 

ഇതോട് ചേര്‍ന്നു  നഗരസഭയിലേക്കും വിവിധ കടകളിലേക്കും മത്സ്യ മാര്‍ക്കറ്റിലേയ്ക്കുമടക്കം ശുദ്ധജലം എത്തിക്കുന്ന ജലസ്രോതസ്സില്‍ മനുഷ്യവിസര്‍ജ്യം അടക്കം കിടക്കുന്നതായും പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.  മാലിന്യം നിറഞ്ഞ് കാടുപിടിച്ച കിണറിന്റെ പരിസരങ്ങളും മാലിന്യ കൂമ്പാരമായോടെ  പ്രതിഷേധം ശക്തമായി. ശുചീകരണ  തൊഴിലാളികള്‍  പ്രദേശം വൃത്തിയാക്കാന്‍ ആരംഭിച്ചു. ജനങ്ങളുടെ ആരോഗ്യപ്രശ്‌നത്തിന് നേരെ വലിയ വെല്ലുവിളിയും  ആശങ്കയും ഉയര്‍ത്തുന്ന വിഷയത്തിനെതിരെ അതിശക്തമായി പ്രതിഷേധിക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ശ്രീനിവാസനും ഡിവൈഎഫ്‌ഐ നേതാക്കളായ അരുണ്‍ ശശിയും, സുമേഷും പറഞ്ഞു. എന്നാല്‍ കുടിവെള്ള സ്രോതസ്സില്‍ മാലിന്യമില്ലെന്നും മൂന്നുമാസം മുമ്പും വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയതായും കുടിവെള്ള സ്രോതസ്സ് വൃത്തിയായി സംരക്ഷിക്കുമെന്നും നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഞ്ജു പറഞ്ഞു.




Post a Comment

0 Comments