Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ പരാജയമാണെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു



ഏറ്റുമാനൂര്‍ നഗരസഭ പരാജയമാണെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. നഗരസഭയുടെ മുന്നിലുള്ള ജലസ്രോതസ്സുകള്‍ പോലും മലിനമാവുന്നതായും  ശുചിത്വ വിഷയത്തില്‍ കൃത്യമായ അജണ്ട പാലിക്കുവാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുന്നില്‍ എത്താതെയാണ് ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വരുന്നതെന്നും ഇത്  തെറ്റായ കീഴ് വഴക്കം ആണെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. 

വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷന്‍ ആയിരുന്ന കിണര്‍ മാലിന്യം നിറഞ്ഞ നിലയില്‍ ആയിട്ടും അത് നീക്കം ചെയ്യുവാനുള്ള നടപടി ഇനിയും സ്വീകരിച്ചിട്ടില്ല. നിലവില്‍ താല്‍ക്കാലിക മറകെട്ടി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുക മാത്രമാണ് നഗരസഭ ചെയ്തിട്ടുള്ളത്. മാലിന്യ കിണര്‍ സ്ഥിതി ചെയ്യുന്ന ഭാഗം ഹോമിയോ ആശുപത്രി നിര്‍മ്മിക്കുന്നതിനു വിട്ടു നല്‍കുന്നതിനുള്ള നടപടികള്‍ അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടോമി പുളിമാന്‍ തുണ്ടം പറഞ്ഞു. ജലസ്രോസ് ആയി ഉപയോഗിക്കുന്ന കിണറിന് ചുറ്റും മനുഷ്യവിസര്‍ജ്യം അടക്കം കിടക്കുന്ന വാര്‍ത്ത സ്റ്റാര്‍ വിഷന്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ  തുടര്‍ന്ന് പ്രദേശം വൃത്തിയാക്കുവാന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നത്തെ  കൗണ്‍സില്‍ യോഗത്തില്‍, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര മൈതാനത്ത് തീര്‍ത്ഥാടകര്‍ക്കുള്ള വിശ്രമ കേന്ദ്രവും താല്‍ക്കാലിക അയ്യപ്പ മണ്ഡപം കെട്ടുന്നതും സംബന്ധിച്ച വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.


Post a Comment

0 Comments