Breaking...

9/recent/ticker-posts

Header Ads Widget

കടനാട് പഞ്ചായത്തില്‍ ഇടതുമുന്നണി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും, അടിപിടിയും.



കടനാട് പഞ്ചായത്തില്‍ ഇടതുമുന്നണി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും, അടിപിടിയും.  ഇടതു സ്വതന്ത്രനായ ഗ്രാമപഞ്ചായത്തംഗം ജയ്‌സണ്‍ പുത്തന്‍കണ്ടത്തിനെ CPM അംഗം വി.ജി സോമന്‍ മര്‍ദിച്ചതായി പരാതി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ മുറിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് വാക്കേറ്റവും മര്‍ദ്ദനവും നടന്നത്. ജനകീയ ഹോട്ടലിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കലാശിച്ചത്.  CPM പ്രതിനിധിയും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ സോമന്‍ മാലിന്യം നീക്കുന്നതിന് 32000 രൂപ നല്‍കണമെന്ന് ആവശ്യപെട്ടു. എന്നാല്‍ ഈ തുക അധികമാണെന്ന് ചൂണ്ടി കാണിച്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തു. മാലിന്യം നീക്കുന്ന എജന്‍സിയെ സംബന്ധിച്ചും അവ്യക്തത ഉയര്‍ന്നു. ഇതോടെ പ്രകോപനമില്ലാതെ സോമന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജയ്‌സണ്‍ പുത്തന്‍കണ്ടം പറഞ്ഞു. പരിക്കേറ്റ ജയ്‌സണെ പ്രവിത്താനത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വാക്കുതര്‍ക്കവും, ഉന്തും തള്ളും മാത്രമാണുണ്ടായതെന്ന് വി.ജി സോമന്‍ പറഞ്ഞു. കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ടാങ്കിലെ മാലിന്യം നീക്കം ചെയ്യാന്‍ 36000 രൂപക്ക് കരാര്‍ ഉറപ്പിച്ച് വണ്ടിയുമായി എത്തിയെങ്കിലും തുക അധികമാണെന്ന നിലപാടാണ് സെക്രട്ടറിയടക്കം എടുത്തതെന്നും സോമന്‍ പറഞ്ഞു. ഒടുവില്‍ 22000 രൂപക്ക് ഏജന്‍സി സമ്മതിച്ചെങ്കിലും കമ്മിറ്റി കൂടാതെ പണം അനുവദിക്കുകയില്ലെന്ന നിലപാട് സെക്രട്ടറി സ്വീകരിക്കുകയും മറ്റുള്ളവര്‍ പിന്താങ്ങുകയുമായിരുന്നു. ഇതോടെ തര്‍ക്കമാവുകയും പരസ്പരം ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. ജയ്‌സണ്‍ കസേര കൊണ്ട് അടിച്ചുവെന്നും വി.ജി സോമന്‍ പറഞ്ഞു. സോമന്‍ പ്രവിത്താനത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍ത്സയിലാണ്.  ജയ്‌സണ്‍ പുത്തന്‍കണ്ടവും, CPM അംഗമായ സോമനും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസവും ഉണ്ടെന്നാണ് സൂചന.




Post a Comment

0 Comments