Breaking...

9/recent/ticker-posts

Header Ads Widget

പാലായുടെ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗ്ഗാത്മക ശക്തി പകര്‍ന്നു നല്‍കികൊണ്ട് പാലം- 2025 ന് തുടക്കമായി.



പാലായുടെ സാംസ്‌കാരികപ്രവര്‍ത്ത നങ്ങള്‍ക്ക് സര്‍ഗ്ഗാത്മക ശക്തി പകര്‍ന്നു നല്‍കികൊണ്ട് പാലം- 2025 ന് തുടക്കമായി. മുനിസിപ്പല്‍ ഹാളില്‍ പാലാ നഗരസഭ അദ്ധ്യക്ഷന്‍  തോമസ് പീറ്റര്‍ പാലം 2025 ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ഹൃദയങ്ങളെ കീഴടക്കുന്ന  സാംസ്‌കാരിക പ്രവര്‍ത്തകരെയാണ്  വേണ്ടതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കുട്ടികള്‍ക്കായി വിവിധ പരിപാടികളാണ് പാലം 2025 ന്റെ ഭാഗമായി നടന്നത്.


 രാവിലെ കുട്ടികളുടെ  കുഞ്ഞരങ്ങില്‍ നാടക പ്രവര്‍ത്തക ഗിരിജ രാമാനുജം, കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്റ്റര്‍ ജിജോയ് പി, സാംസ്‌കാരിക പ്രവര്‍ത്തകരായ രവി പാലാ,ബിജോയ് മണര്‍കാട്ട്, അവതരണ കലാരംഗത്ത് ശ്രദ്ധേയനായ ഡോ. അഭീഷ്  ശശിധരന്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ അഭിനയിക്കുന്നതാണ് കുഞ്ഞരങ്ങ് എന്ന് ഗിരിജ രാമാനുജം അറിയിച്ചു. വൈകിട്ട് നടന്ന മുതിര്‍ന്നവരുടെ കൂടിയിരുപ്പില്‍ ജിജോയ് പി ആര്‍ ആര്‍ട്ടിക്കിള്‍ 51 A  ഉം അഭിനയവും എന്ന വിഷയത്തില്‍ സംസാരിച്ചു. ഓരോ ഇന്ത്യക്കാരന്റെയും ഭരണഘടന പറഞ്ഞിട്ടുള്ള കടമയാണ് കലാ പ്രവര്‍ത്തനം ചെയ്യുക എന്നു പറഞ്ഞു. ബിജോയ് മണര്‍കാട്ട്, ലക്ഷ്മി ശശിധരന്‍, സിസിലി എന്നിവര്‍ സംസാരിച്ചു. അജേഷ് എസ് എസ്, കിരണ്‍ രഘു,  ആഗസ്തി, കെ.സി ജോസ്, രവി പുലിയന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. അരംഗശ്രീ തഞ്ചാവൂര്‍ നാട്ടുപ്പുറ കലൈഗള്‍ എന്ന തമിഴ് നാടോടി നൃത്തം അവതരിപ്പിച്ചു. മെയ് 12 ന് പാലം 2025 കലാസംഗമം സമാപിക്കും.

Post a Comment

0 Comments