Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം.



കോട്ടയം ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ  നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവര്‍ഷം ആരംഭിച്ച മേയ് 23 മുതല്‍ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതല്‍ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. 
ജില്ലയില്‍ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 2.19 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈക്കം മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ജില്ലയില്‍ മൊത്തം 62 ഹെക്ടറിലെ നെല്‍കൃഷിയും,18 ഹെക്ടറിലെ റബ്ബര്‍ കൃഷിയും,11 ഹെക്ടറിലെ ജാതി കൃഷിയും നശിച്ചു. നെല്‍കൃഷിയില്‍ 93 ലക്ഷം രൂപയും , റബ്ബര്‍ കൃഷിയില്‍ 77.94 ലക്ഷം രൂപയും , ജാതി കൃഷിയില്‍ 23.55 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു. മലയോര മേഖലയില്‍ ഉള്‍പ്പെടെ കുരുമുളക്,കപ്പക്കൃഷികള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. വിളകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പു തുടരുകയാണെന്ന് കൃഷിവകുപ്പ് അറിയിച്ചു.

Post a Comment

0 Comments