Breaking...

9/recent/ticker-posts

Header Ads Widget

നീറ്റ് യുജി പരീക്ഷ ഞായറാഴ്ച നടന്നു.



മെഡിക്കല്‍ ബിരുദ പ്രവേശത്തിനായുളള നീറ്റ് യുജി പരീക്ഷ ഞായറാഴ്ച നടന്നു.  ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് മണി വരെയാണ് പരീക്ഷ. രാജ്യത്ത്  5,435 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നതിന് 22.7 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കൂടുതലും പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷാ ക്രമക്കേട് നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

മൂന്ന് മണിക്കൂറാണ് പരീക്ഷാ സമയം. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയില്‍ നിന്നായി 45 വീതം മൊത്തം 180 ചോദ്യങ്ങളുണ്ടാകും. ഒരു ചോദ്യത്തിന് നാലു മാര്‍ക്ക് വീതം മൊത്തം 720 മാര്‍ക്കാണ് നീറ്റിനുള്ളത്. നെഗറ്റീവ് മാര്‍ക്കിംഗും നിലവിലുണ്ട്. പാലായില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരീക്ഷ നടന്നു. വിവിധയിടങ്ങളില്‍ നിന്നായി പരീക്ഷയ്‌ക്കെത്തിയവരുടെ വാഹനങ്ങള്‍ നിരത്തില്‍ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും ഉണ്ടായി.

Post a Comment

0 Comments