Breaking...

9/recent/ticker-posts

Header Ads Widget

ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക് കഴിഞ്ഞതായി വിമുക്തഭടന്‍മാര്‍



പഹല്‍ഗാമിലെ  ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക് കഴിഞ്ഞതായി വിമുക്തഭടന്‍മാര്‍ പറയുന്നു. കൃത്യമായി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു കൊണ്ട് അനിവാര്യമായ  തിരിച്ചടി  നടപ്പാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞതായും വിമുക്തഭടന്മാരുടെ സംഘടനാ നേതാക്കള്‍. പറഞ്ഞു. കാശ്മീരിലെ കാര്‍ഗില്‍  അടക്കമുള്ള യുദ്ധമുഖങ്ങളില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായ മദ്രാസ് റെജിമെന്റ്  ക്യാപ്റ്റന്‍ ടി. ജെ നൊബെര്‍ട്, ഫ്‌ലൈറ്റ് എന്‍ജിനീയര്‍ റിട്ടയേഡ് ഇന്ത്യന്‍ വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍  അഗസ്റ്റിന്‍ മുണ്ടന്താനം ഫ്‌ലൈറ്റ് എന്‍ജിനീയര്‍ അഗസ്റ്റിന്‍, വിമുക്തഭടനും കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജോണി തോട്ടുങ്കല്‍ എന്നിവര്‍ സൈനിക നടപടിയെക്കറിച്ചുള്ള അഭിപ്രായങ്ങള്‍ സ്റ്റാര്‍ വിഷനുമായി പങ്കുവച്ചു.


 നിരപരാധികളായ ഇന്ത്യക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ പാക്ക്  തീവ്രവാദികള്‍ക്ക് അര്‍ഹമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത് എന്നും മുന്‍ പട്ടാള ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രാജ്യത്ത് നിരവധിയായ യുദ്ധങ്ങള്‍ക്ക് വഴി തുറന്നത് ഭീകരരുടെ സംരക്ഷകരായി മാറിയ പാകിസ്ഥാന്റെ ഗൂഢനീക്കങ്ങള്‍ ആയിരുന്നു എന്നും ഇതിനെ ശാശ്വതമായി തകര്‍ക്കേണ്ടത് അനിവാര്യമാണെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യ ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നതായും രാജ്യത്തിന് കരുത്ത് പകരുവാന്‍ വേണ്ടിവന്നാല്‍ യുദ്ധമുഖങ്ങളില്‍ ഇറങ്ങുവാന്‍ തങ്ങള്‍ തയ്യാറാണെന്നും വിമുക്തഭട സംഘടനയായ സര്‍വീസ് ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ ക്യാപ്റ്റന്‍ നോബര്‍ട്ട് പറഞ്ഞു. രാജ്യം മോക് ഡ്രില്ലിലേക്ക് നീങ്ങുമ്പോള്‍ ആവശ്യമായ ബോധവല്‍ക്കരണം പൊതുസമൂഹത്തിന് നല്‍കുവാന്‍ തയ്യാറാണെന്നും നോബര്‍ട്  പറഞ്ഞു.

Post a Comment

0 Comments