Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയാതെ ഈരാറ്റുപേട്ട നഗരസഭ.



സമ്പൂര്‍ണ്ണ മാലിന്യമുക്ത മുനിസിപ്പാലിറ്റി ആയ പ്രഖ്യാപിച്ചിട്ടും മാലിന്യത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയാതെ ഈരാറ്റുപേട്ട നഗരസഭ. കടകളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഈരാറ്റുപേട്ട പേഴുംകാട് യാര്‍ഡില്‍ കെട്ടിക്കിടക്കുകയാണ്. ഈ മാലിന്യങ്ങള്‍ ഇവിടെ നിന്നും നീക്കാത്തതുമൂലം ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യങ്ങള്‍ ശേഖരിക്കാനും സാധിക്കുന്നില്ല. കനത്ത മഴ കൂടി ആരംഭിച്ചതോടെ ഈ മാലിന്യങ്ങള്‍ മുഴുവന്‍ വെള്ളം കയറിയ നിലയിലാണ്. 

ഏകദേശം 20 ലോഡ് മാലിന്യങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നും ആഴ്ചതോറും ശേഖരിക്കുന്നത്. എന്നാല്‍ ഇത്രയും മാലിന്യങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഈരാറ്റുപേട്ട നഗരസഭ ഇതുവരെ ഒരുക്കിയിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ അവസ്ഥ ദയനീയമാണ്. സ്ഥലപരിമിതി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഹരിത കര്‍മ്മ സേനയോട് സ്വന്തം റിസ്‌കില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ ആണ് നിര്‍ദേശം ഉണ്ടായത്.  ഒരു മാസമായി ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാതെ വന്നതോടെ സേനാംഗങ്ങളുടെ വരുമാനവും നിലച്ചു.  യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് സ്ഥിരമായി വെള്ളം കയറുന്നിടത്ത് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ നഗരസഭയുടെ ഉത്തരവാദിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന പ്രശ്‌നത്തിന് അടിയന്തര നടപടി ഉണ്ടാവണമെന്ന് ആവശ്യം ശക്തമാവുകയാണ്.

Post a Comment

0 Comments