Breaking...

9/recent/ticker-posts

Header Ads Widget

നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട എബിസി പദ്ധതി എങ്ങും എത്തിയില്ല.



തെരുവ് നായ്ക്കളുടെ കടിയേറ്റ ശേഷം കൃത്യമായി വാക്‌സിനേഷന്‍ എടുത്ത ശേഷവും പലരും മരണത്തിന് കീഴടങ്ങേണ്ടി വന്നത് പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ തെരുവ് നായകള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്‌നം പരിഹരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ മുഖേന തെരുവ് നായ്ക്കളെ വന്ധീകരിക്കുവാന്‍ നടപടി ആരംഭിച്ചെങ്കിലും പദ്ധതി എങ്ങും എത്തിയില്ല. 
നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട എബിസി പദ്ധതി കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകള്‍ സഹകരിച്ച് ചെയ്യുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഈ പദ്ധതി മുന്നോട്ടു പോയിട്ടില്ല. കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനപ്രകാരം ക്ലസ്റ്റര്‍ രൂപീകരിച്ച നായ്ക്കളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി ഇട്ടെങ്കിലും നടപ്പിലായിട്ടില്ല. ആദ്യഘട്ടത്തില്‍ ഏറ്റുമാനൂര്‍ നഗരസഭ 5 ലക്ഷം രൂപയാണ് എബിസി പദ്ധതിക്കായി വച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൂന്നുലക്ഷം രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. തെരുവ് നായ നിയന്ത്രണത്തിനായി  സര്‍ക്കാര്‍ സംവിധാനങ്ങളുമായി വേണ്ടവിധം സഹകരിക്കാന്‍ തയ്യാറാണെന്ന് ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് പടികര പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ പോകുമ്പോള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം അലഞ്ഞുതിരിയുന്ന നായകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. പശുവിനും ആടിനുമൊന്നും ലഭിക്കാത്ത പരിരക്ഷ നായകള്‍ക്കു ലഭിക്കുമ്പോള്‍ ജനംആശങ്കയിലാണ്.

Post a Comment

0 Comments