Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ വിവിധ പ്രദശങ്ങളില്‍ വെള്ളം കയറി



ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ പേരൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന വിവിധ വാര്‍ഡുകളിലെ വിവിധ പ്രദശങ്ങളില്‍ വെള്ളം കയറി. പല വീടുകളും വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയിലാണ്. റോഡുകളില്‍ വെള്ളം കയറിയതോടെ   പ്രദേശത്തെ പല മേഖലകളിലും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പായിക്കാട്-പുളിമൂട് റോഡ് ഉയര്‍ത്തിയെങ്കില്‍ മാത്രമേ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുവാന്‍ കഴിയുകയുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.  ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും സംവിധാനം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.  പേരൂര്‍ തുരുത്തിപാടത്ത് വെള്ളം നിറഞ്ഞതോടെ  18 വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ അരയിരം ഒഴുകഭാഗത്തും വെള്ളം കയറിയ നിലയിലാണ്. 

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നതോടെ പ്രദേശത്തെ പാടശേഖരങ്ങള്‍ വെള്ളം നിറയുകയും ഇതുവഴി റോഡുകളിലേക്ക് വെള്ളം എത്തുകയുമാണ്. നിലവില്‍ ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ രണ്ട് ഇടങ്ങളിലായി പേരൂര്‍ ജെബിഎല്‍പി സ്‌കൂളിലും മാടപ്പാട് ശിശുവിഹാറിലുമാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. മുനിസിപ്പല്‍ റവന്യൂ ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രതയോടെയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. കല്ലറ നീണ്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളും പാടശേഖരങ്ങള്‍ വെള്ളത്താല്‍ മൂടപ്പെട്ട നിലയിലാണ് പലയിടങ്ങളിലും റോഡിലേക്ക് വെള്ളം കയറാവുന്ന അവസ്ഥയിലും എത്തിനില്‍ക്കുകയാണ്. നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലി പാലത്തിന്റെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞ കവിഞ്ഞ നിലയിലാണ്. കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് കൊടുതുരുത്ത് മേഖലകളിലും പാടശേഖരങ്ങള്‍ വെള്ളത്തിലായി. കൂടല്ലൂര്‍ വെറ്റിനറി സബ് സെന്റര്‍ , കൂടല്ലൂര്‍ 172-ാം നമ്പര്‍ അംഗന്‍വാടി  എന്നിവിടങ്ങളിലും വെള്ളംകയറി. 

Post a Comment

0 Comments