Breaking...

9/recent/ticker-posts

Header Ads Widget

ഗുജറാത്തില്‍ യാത്രാവിമാനം തകര്‍ന്ന് 242 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.



ഗുജറാത്തില്‍ യാത്രാവിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 232 യാത്രക്കാരും മരണമടഞ്ഞു. 12 ജീവനക്കാരാണ്  ഉണ്ടായിരുന്നത്. 


1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും അഞ്ച് മിനിറ്റിനുള്ളില്‍ തകരുകയും ചെയ്തു. 625 അടി ഉയരത്തില്‍ നിന്നാണ്  വിമാനം വീണ് തകര്‍ന്നത് . അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. അപകട കാരണം കണ്ടെത്താന്‍ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്‌ററിഗേഷന്‍ ബ്യൂറോയുടെ സംഘവും അഹമ്മദാബാദിലെത്തി. മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ രണ്ടു കെട്ടിടങ്ങള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ബ്രിട്ടീഷ് പൗരന്മാരും പോര്‍ച്ചുഗീസ് പൗരന്മാരും അടക്കമുള്ളവര്‍ മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു.  5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു . വിമാനത്തിലുണ്ടായിരുന്ന uk യില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മലയാളി തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Post a Comment

0 Comments