Breaking...

9/recent/ticker-posts

Header Ads Widget

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം രാമപുരം പോലീസിന്റെ പിടിയില്‍.



നിരവധി വാഹന മോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം രാമപുരം പോലീസിന്റെ പിടിയില്‍.  1999 മെയ് 30 ന് രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടില്‍ നിന്നും ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തു കൊണ്ടു പോയ കേസിലെ മൂന്നു പ്രതികളില്‍ രണ്ടാം പ്രതിയായ, തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ ആണ് 26 വര്‍ഷങ്ങള്‍ക്കു ശേഷം രാമപുരം പോലീസിന്റെ പിടിയിലായത്. കേസില്‍ പ്രതിയാകുമ്പോള്‍ സുനിലിന് 22 വയസ്സാണ് പ്രായം. 
1,3പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതും രണ്ടാം പ്രതിയായ ഇയാളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോര്‍ട്ട് പാലാ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. തിരുവനന്തപുരം ജില്ലയിലെ കൊടുമണ്‍ സ്വദേശിയാണ്. ഇയാള്‍ പൊതു ചടങ്ങുകളില്‍ ഒന്നും പങ്കെടുക്കാതെ ജീവിച്ചു വരികയായിരുന്നു. 
സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റുള്ളവരുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം വട്ടപ്പാറയില്‍  വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. താമസിക്കുന്ന സ്ഥലങ്ങളില്‍ ഒന്നിലധികം പട്ടിയെ വളര്‍ത്തിയിരൂന്നതിനാല്‍ അയല്‍വാസികള്‍ക്ക് മറ്റും വീട്ടിലേക്ക് കയറുന്നതിനും തടസ്സമായിരുന്നു.  കല്ലമ്പലം,കിളിമാനൂര്‍, അഞ്ചല്‍,പാലാ,രാമപുരം പോലീസ് സ്റ്റേഷനുകളില്‍  ഇയാള്‍ക്ക് എതിരെ കേസുകളുണ്ട്.  ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് A IPS ന്റെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി സദന്റെ മേല്‍നോട്ടത്തില്‍ രാമപുരം പോലീസ് സ്റ്റേഷന്‍ SHO അഭിലാഷ് കുമാര്‍, സിപിഒ അനീഷ്, സിപിഒ ശാന്തി T ശശി, അനീഷ്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments