Breaking...

9/recent/ticker-posts

Header Ads Widget

ചിറയ്ക്കല്‍ കാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.



എട്ടുവര്‍ഷം മുമ്പ് രാമപുരം ചിറയ്ക്കല്‍ കാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. 2017 ല്‍ രാമപുരം ചിറക്കല്‍ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളക മോഷണം നടത്തിയ കേസ്സിലെ പ്രതി സാമ്പാര്‍ മണി എന്നറിയപ്പെടുന്ന ബിജീഷാണ് രാമപുരം പോലീസിന്റെ പിടിയിലായത്. 2017ല്‍ നടന്ന മോഷണത്തില്‍  സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.  

വിരലടയാളം വിജീഷ് സാമ്പാര്‍ മണിയുടെതാണെന്ന്   തിരിച്ചറിഞ്ഞെങ്കിലും അയാളെ കണ്ടെത്തുക എന്നത് പോലീസിന് മുന്‍പിലെ വലിയൊരു കടമ്പയായിരുന്നു.  ഇയാള്‍ ഓരോസ്ഥലങ്ങളില്‍ എത്തി വെളുപ്പിന് ഒരു മണിക്കും മൂന്നുമണിക്കും ഇടയില്‍ മോഷണം നടത്തി തിരികെ പോകാന്‍ പറ്റുന്നതുമായ സ്ഥലം തിരഞ്ഞെടുക്കുകയാണ്  പതിവ്. സ്ഥിരമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ച് എടുക്കുന്ന ഫോണ്‍ ഉപയോഗിക്കും. തമിഴ്‌നാട്ടിലെ ഊട്ടിയില്‍ വിദേശമദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ഇയാളെയും കൂട്ടാളികളെയും പിടികൂടാനുള്ള ശ്രമത്തില്‍ പോലീസ് എന്‍കൗണ്ടറില്‍ പോലീസ് വെടിവച്ചാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയിലെ വനപ്രദേശങ്ങളില്‍ പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചു വരികയായിരുന്ന ഇയാളെ കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. കര്‍ണാടക ബോര്‍ഡറില്‍ വനപ്രദേശത്ത് സ്വാമി എന്ന പേരില്‍ ഇയാള്‍ താമസിച്ചു വരുന്നുണ്ട് എന്ന് രാമപുരം പോലീസിന് സൂചന ലഭിച്ചു. പ്രതിയുടെ ഒളിത്താവളം കൃത്യമായി മനസ്സിലാക്കിയ രാമപുരം SHO യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കര്‍ണാടകയിലെ വിരാജ് പേട്ട എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു.കേരളത്തില്‍ വയനാട്, കോട്ടയം, തിരുവനന്തപുര,ം ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി 15ല്‍ പരം മോഷണം കേസുകളും, തമിഴ്‌നാട്ടില്‍ ആറു മോഷണ കേസുകളും, കര്‍ണാടകയില്‍ രണ്ട് മോഷണ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. രാമപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കുമാര്‍ കെ യുടെ നേതൃത്വത്തില്‍ എസ് ഐ അനില്‍കുമാര്‍, SCPO വിനീത്, CPO ശ്യാം മോഹന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments