Breaking...

9/recent/ticker-posts

Header Ads Widget

84 വര്‍ഷം പിന്നിട്ട് കുട്ടന്‍പിള്ളയുടെ കാപ്പിക്കട



കാണക്കാരിയില്‍ 96 കാരനായ വയോധികന്‍ 84 വര്‍ഷമായി നടത്തി വരുന്ന കാപ്പിക്കട മുതിര്‍ന്നവര്‍ക്കും ഇളമുറക്കാര്‍ക്കും ഒരു പോലെ ആസ്വാദ്യകരമാവുന്നു. കാണക്കാരി ആറ്റുവായില്‍ കുട്ടന്‍പിള്ള ആശുപത്രിപ്പടിയില്‍ 84 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  തുറന്ന കട്ടന്‍കാപ്പിക്കടയാണ് ഇപ്പോഴും മുടക്കംകൂടാതെ പ്രവര്‍ത്തിക്കുന്നത്.  കാലത്തിന്റെ മാറ്റങ്ങളൊന്നും  വരുത്തിയിട്ടില്ലെങ്കിലും കുട്ടന്‍ പിള്ളയുടെ  കട്ടന്‍കാപ്പിക്ക് നാട്ടുകാര്‍ക്കിടയില്‍ ഇന്നും വലിയ പ്രിയമാണ്. പ്രായത്തിന്റെ അവശതകള്‍ ഉള്ളതുകൊണ്ട് ദോശയും ഇഡ്ഡലിയുമെന്നും ഉണ്ടാക്കുന്നില്ലെങ്കിലും പപ്പട ബോളിയും എണ്ണപ്പലഹാരവും വാങ്ങി വില്‍ക്കും. അലമാരിയില്‍ എപ്പോഴും പപ്പട ബോളിയും ബണ്ണും സ്റ്റോക്ക് ഉണ്ടാവും. കാണക്കാരി  ആശുപത്രിപ്പടിയില്‍ ഇപ്പോള്‍ പഴമയുടെ നേര്‍ക്കാഴ്ചയായി ബാക്കിനില്‍ക്കുന്നത് കുട്ടന്‍പിള്ളയുടെ തട്ടിയിട്ട ചായ പീടികയാണ്. ആശുപത്രി യുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെ ഇപ്പോള്‍ ലോ കോളേജ് ആണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കുട്ടന്‍പിളളയുടെ കാപ്പിക്കട മാറ്റങ്ങളില്ലാതെ പതിവുകാര്‍ക്കായി തുറക്കുന്നു. 

എട്ടുപതിറ്റാണ്ടുകളിലേറെയായി  കാണക്കാരിയുടെ വളര്‍ച്ച  നേരില്‍ കാണുന്ന കുട്ടന്‍പിള്ളയുടെ ഓര്‍മ്മകള്‍ക്ക് ഇന്നും ചെറുപ്പമാണ്. പ്രായമായവര്‍ സൗഹൃദം പുതുക്കുവാനും ഇളമുറക്കാര്‍ നാട്ടു വിശേഷങ്ങള്‍ അറിയുവാനും ഇപ്പോഴും ഈ കടയെയാണ് ആശ്രയിക്കുന്നത്. സണ്ണി ചാക്കോ ചാമക്കാലയിലും ജോസഫ് പുല്ലംപള്ളിയിലും തമിഴ്‌നാട് സ്വദേശി ശിവയും ഒക്കെ കുട്ടന്‍പിള്ളയുടെ കടയിലെത്തി സൗഹൃദ സംഭാഷണ ങ്ങളി ലേര്‍പ്പെടുന്നവരാണ് ഗ്യാസടുപ്പിന്റെ കാലത്തും കുട്ടന്‍പിള്ളയുടെ അടുപ്പില്‍ തീ പുകയുന്നത്  വിറകും ചൂട്ടും കൊണ്ടാണ്. ചായ തട്ടിലെ ഓട്ടുപൂണിയില്‍ തിളച്ച വെള്ളം പകര്‍ന്ന് ചായയും കടുംചായയും കടുംകാപ്പിയും തയ്യാറാക്കുവാന്‍ കുട്ടന്‍പിള്ളയ്ക്ക് നിമിഷങ്ങള്‍ മതി. രാവിലെ കടയിലെത്തിയാല്‍ വൈകിട്ട് മാത്രമേ തിരികെ വീട്ടിലേക്ക് മടങ്ങുകയുള്ളൂ. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള  കുട്ടന്‍പിള്ള വിശ്രമസമയത്ത് പത്രങ്ങള്‍ പലതും  വായിച്ചുതീര്‍ക്കും. . പഴയകാത്ത് സ്വന്തമായുണ്ടായിരുന്ന ജീപ്പിനെക്കുറിച്ചു പഴയ കാല സൗഹൃദങ്ങളെ ക്കുറിച്ചും പഴയ കാലത്തെ കാണക്കാരിയെക്കുറിച്ചു കുട്ടന്‍പിള്ളയ്ക്ക് ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ബാങ്ക് വായ്പകളോ കടക്കണിയോ ഇല്ലാതെ  നിറഞ്ഞ പുഞ്ചിരിയോടെ ജീവിത പാതയില്‍ സഞ്ചരിക്കുന്ന ഈ വയോധികന്‍ പുതുതലമുറയ്ക്ക് മാതൃകയാണ്.

Post a Comment

0 Comments